ദുരഭിമാന കൊല; തമിഴ്‌നാട്ടിൽ 10 പേർക്ക് ജീവപര്യന്തം ശിക്ഷ

By News Bureau, Malabar News
Ajwa Travels

മധുര: ദുരഭിമാന കൊലക്കേസിൽ പത്തുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് മധുരയിലെ പ്രത്യേക കോടതി. കേസിലെ മുഖ്യപ്രതിയായ യുവരാജിന് മൂന്ന് കേസുകളിൽ ജീവപര്യന്തവും മറ്റ് അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്.

ദളിത് വിഭാഗത്തിൽപ്പെട്ട 21കാരനായ ഗോകുൽരാജിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. 2015ലാണ് ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽഎഞ്ചിനീയറായ ഗോകുൽ രാജ് കൊലചെയ്യപ്പെട്ടത്,

നാമക്കലിൽ വെച്ച് പെൺകുട്ടിയോട് സംസാരിച്ച് മണിക്കൂറുകൾക്കകമാണ് ഗോകുലിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോകുൽരാജിനെ ഒരു സംഘം ആളുകൾ ചേർന്ന് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു.

ഇതിനിടെ കേസിലെ പ്രധാന സാക്ഷിയായ, ഗോകുലിന്റെ സുഹൃത്തായ യുവതി വിചാരണക്കിടെ കൂറ് മാറിയെങ്കിലും സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്.

അതേസമയം പിന്നോക്ക ജാതി സമുദായമായ കൊങ്കു വെള്ളാളർക്കുവേണ്ടി പോരാടുന്ന ധീരൻ ചിന്നമലൈ പേരവൈയുടെ തലവനാണ് പ്രതിയായ യുവരാജ്.

നേരത്തെ കൊല്ലപ്പെട്ട ഗോകുലിന്റെ പോക്കറ്റിലുണ്ടായിരുന്ന കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിനും ദുരൂഹ മരണത്തിനുമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഗോകുലിനെ കൊലപ്പെടുത്തിയതെന്ന് ആരോപികുച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. കേസിലെ അഞ്ച് പ്രതികളെ കഴിഞ്ഞയാഴ്‌ച വെറുതെവിട്ടിരുന്നു.

Most Read: യുവതിക്ക് ക്രൂമര്‍ദ്ദനം; ഭര്‍തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE