കൊല്ലം: ജില്ലയിലെ പരവൂരിൽ അമ്മയ്‌ക്കും മകനും നേരെ ഉണ്ടായ സദാചാര ഗുണ്ടായിസത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും സ്വീകരിച്ച നടപടികളും വിശദമാക്കി മൂന്നാഴ്‌ചക്കകം റിപ്പോർട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പരവൂരിൽ ഷംല, മകൻ സാലു എന്നിവർക്ക് നേരെ സദാചാര ഗുണ്ടായിസം നടത്തിയത്. തുടർന്ന് പ്രതി ആശിഷിനെ ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെൻമലയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. നിലവിൽ പ്രതിയെ റിമാന്റ് ചെയ്‌തിരിക്കുകയാണ്.
ഷംലയും മകന്‍ സാലുവും ആശുപത്രിയില്‍ പോയി മടങ്ങി വരുന്നതിനിടയില്‍ പരവൂര്‍ ബീച്ചിനടുത്താണ് സംഭവമുണ്ടായത്. പ്രതി ഷംലയെ കമ്പി വടി കൊണ്ട് അടിക്കുകയും സാലുവിന്റെ കയ്യില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഇരുവരും പോലീസ് സ്‌റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു. ആശിഷിനെതിരെ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അമ്മയേയും മകനേയും കള്ളക്കേസില്‍ കുടുക്കാനും പ്രതി ശ്രമിച്ചു.
Read also: സൗദി അറേബ്യയുടെ സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയനും; ചരിത്രത്തിൽ ആദ്യം