കോഴിക്കോട് : ജില്ലയിൽ 2 മാസങ്ങൾക്ക് മുൻപ് വനംവകുപ്പ് സംഘത്തെയും പോലീസ് ഉദ്യോഗസ്‌ഥരെയും ആക്രമിച്ചു കടന്നു കളഞ്ഞ നായാട്ട് സംഘത്തിലെ പ്രധാന പ്രതികൾ കീഴടങ്ങി. പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ വച്ചാണ് നായാട്ട് സംഘം ഉദ്യോഗസ്‌ഥരെ ആക്രമിച്ചത്. ഒന്നാം പ്രതി ജിൽസൻ കാക്കിയാനി, ജയ്സൺ, വിനോജ് എന്നിവരാണു കീഴടങ്ങിയത്.
കേസിൽ നേരത്തെ തന്നെ 4 പ്രതികളെ അറസ്‌റ്റ് ചെയ്‌തിരുന്നു. നിലവിൽ 7 പ്രതികൾ കേസുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി. കാട്ടുപോത്തിനെ വെടിവച്ച് ശേഖരിച്ച ഇറച്ചി വീതം വെക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ജിൽസൻ കാക്കിയാനിയുടെ പന്നിഫാമിൽ വനപാലകരും പോലീസും പരിശോധനക്ക് എത്തിയപ്പോഴാണ് ഇവർ ഉദ്യോഗസ്‌ഥരെ ആക്രമിക്കുന്നത്.
തുടർന്ന് നായാട്ട് നായകളെ അഴിച്ചു വിട്ട് സംഘം വനത്തിലേക്ക് കടന്നു കളയുകയായിരുന്നു. ഫാം കെട്ടിടത്തിൽ നിന്ന് 50 കിലോയിലധികം കാട്ടുപോത്തിറച്ചിയും വെടി വെക്കാൻ ഉപയോഗിച്ച നാടൻ തോക്കുകളും തിരകളും മറ്റ് ആയുധങ്ങളും വനംവകുപ്പ് ഉദ്യോഗസ്‌ഥർ കണ്ടെടുത്തിരുന്നു.
Read also : തീയേറ്ററുകൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം; ഫിലിം ചേംബറിന്റെ കത്ത്