ന്യൂഡെൽഹി: പ്രതിദിന കോവിഡ് കേസുകളിൽ രാജ്യത്തുണ്ടാകുന്ന വർധന 4 മുതൽ 6 ആഴ്‌ച വരെ തുടരുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഉൽസവങ്ങൾ, വിവാഹ സീസൺ, തിരഞ്ഞെടുപ്പുകൾ തുടങ്ങിയവ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം ഡെൽറ്റ ബാധിച്ചവരേക്കാൾ വേഗത്തിൽ ഒമൈക്രോൺ കേസുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
ഡിസംബർ പകുതി മുതൽ രാജ്യത്തെ പ്രധാന നഗര കേന്ദ്രങ്ങളിലൂടെയെല്ലാം രാജ്യത്തുടനീളം ഒമൈക്രോൺ കേസുകൾ വ്യാപിക്കാൻ തുടങ്ങി. നിലവിൽ മിക്ക സംസ്‌ഥാനങ്ങളും 90 ശതമാനത്തിലധികം ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്. കൂടാതെ ഡെൽറ്റ കുറയാൻ ആറ് മാസമെടുത്തപ്പോൾ ഒമൈക്രോൺ വളരെ വേഗത്തിൽ കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,35,532 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രോഗവ്യാപനത്തിൽ കുറവ് ഉണ്ടാകുന്നുണ്ടെങ്കിലും, നിലവിൽ രാജ്യത്തെ മരണനിരക്ക് ക്രമാതീതമായി ഉയരുകയാണ്. 871 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്.
Read also: ഗർഭിണികൾക്ക് നിയമനമില്ല; എസ്ബിഐ ഉത്തരവിൽ വനിതാ കമ്മീഷൻ വിശദീകരണം തേടി