കാബൂൾ: അഫ്ഗാനിനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുടെ മടങ്ങി വരവ് സംബന്ധിച്ച് ഇന്ത്യയും താലിബാനും ദോഹയിൽ വച്ച് ചർച്ച നടത്തിയതായി റിപ്പോർട്. ദോഹയിലെ ഇന്ത്യൻ അംബാസിഡറാണ് ചർച്ച നടത്തിയത്. ഇന്ത്യക്കെതിരായ ഭീകര പ്രവർത്തനങ്ങൾ നടത്താൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
താലിബാന്റെ അപേക്ഷ പ്രകാരമായിരുന്നു ചർച്ചയെന്നാണ് റിപ്പോർട്. ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഇന്ത്യയുമായുള്ള സാംസ്‌കാരിക, സാമ്പത്തിക, രാഷട്രീയ ബന്ധങ്ങൾ പ്രധാനമണെന്നും താലിബാൻ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്ക നടത്തിയ റോക്കറ്റാക്രമണത്തിൽ 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്.
ഇസ്‌ലാമിക് സ്‌റ്റേറ്റ്സ് ഭീകരർ കാർ ബോംബ് സ്‌ഫോടനം നടത്തിയതിനു പിന്നാലെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. തുടർന്ന് ചാവേറുകളെ കൊലപ്പെടുത്തിയെന്ന് അമേരിക്ക വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ, അമേരിക്ക തകർത്തത് ഐഎസ് ഭീകരരുടെ വാഹനമല്ലെന്നും അഫ്ഗാനിലെ ഒരു കുടുംബത്തിലെ 10 അംഗങ്ങളെയാണെന്നും റിപ്പോർട് പുറത്തു വന്നു.
Read also: ഒ പനീർശെൽവം ഉൾപ്പടെയുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ അറസ്‌റ്റിൽ