ഇന്ത്യയും ഇസ്രായേലും സംയുക്‌തമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് ദ്രുത പരിശോധന കിറ്റ് ദിവസങ്ങള്‍ക്ക് ഉള്ളില്‍ പുറത്തിറക്കാന്‍ ആകുമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധി റോണ്‍ മാല്‍ക്ക. ഒരു മിനിറ്റിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിക്കുന്നത്.
ദ്രുത പരിശോധന കിറ്റിന്റെ ഉല്‍പാദന കേന്ദ്രമായി ഇന്ത്യ മാറണമെന്നാണ് ഇസ്രായേല്‍ ആഗ്രഹിക്കുന്നത്. മഹാമാരിക്കെതിരെ വാക്‌സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങളിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും ഇന്ത്യയിലെ ഇസ്രായേല്‍ പ്രതിനിധി പറഞ്ഞു. കോവിഡ് ദ്രുത പരിശോധന കിറ്റിന്റെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണ്.
Also Read: സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് ലഭിച്ചു
നിരവധി സാമ്പിളുകള്‍ ശേഖരിച്ച ശേഷം, കോവിഡ് വേഗത്തില്‍ കണ്ടുപിടിക്കാന്‍ കഴിവുള്ള ബ്രീത്ത് അനലൈസര്‍, വോയ്‌സ് ടെസ്‌റ്റ് എന്നിവയുള്‍പ്പെടെ നാല് വ്യത്യസ്‌ത തരം സാങ്കേതിക വിദ്യകകള്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ഉമിനീര്‍ സാമ്പിളില്‍നിന്ന് കൊറോണ വൈറസ് തിരിച്ചറിയാന്‍ സഹായിക്കുന്ന പരിശോധനയും പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. അന്തിമ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനോടകം എല്ലാ കടമ്പകളും മറികടക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നാണ് തന്റെ വിശ്വാസമെന്നും പി.ടി.ഐ.ക്ക് നല്‍കിയ അഭിമുഖത്തില്‍ മാല്‍ക്ക പറഞ്ഞു.