ന്യൂഡെല്‍ഹി/ബേണ്‍: സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് സ്വിറ്റ്സർലാൻഡ് കൈമാറി . അന്താരാഷ്‌ട്ര ധാരണ പ്രകാരമാണ് സ്വിസ്സ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്‍മാര്‍, സ്‌ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്.
ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ കരാറില്‍ ഏര്‍പ്പെട്ട 86 രാജ്യങ്ങള്‍ക്കാണ് വിവരങ്ങള്‍ ലഭിച്ചത്. ഫെഡറല്‍ ടാക്‌സ് അഡ്‌മിനിസ്ട്രേഷനാണ് (എഫ്.ടി.എ) വിവരങ്ങള്‍ നല്‍കിയത്. ആകെ 31 ലക്ഷം അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൈമാറിയതായി എഫ്.ടി.എ പറഞ്ഞു.
2019 സെപ്റ്റംബറിലാണ് ഇന്ത്യ അടക്കമുള്ള 75 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അക്കൗണ്ട് വിവരങ്ങള്‍ അന്താരാഷ്‌ട്ര ധാരണ പ്രകാരം സ്വിറ്റ്സ്വര്‍ലാന്‍ഡ് കൈമാറിയത്. ഏകദേശം 30 ലക്ഷത്തോളം അക്കൗണ്ടുകളുടെ വിവരങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ നല്‍കിയത്.
കള്ളപ്പണത്തിന് എതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ നിര്‍ണായകമാണ് ഈ വിവരങ്ങളുടെ കൈമാറ്റം. സ്വിസ്സ് ബാങ്കില്‍ അക്കൗണ്ട് ഉള്ള വ്യക്തികളുടെ പേരും മറ്റു വിശദാംശങ്ങളും ലഭിക്കുന്നത് സര്‍ക്കാരിന് കൂടുതല്‍ ഗുണകരമാവും.
Read Also: ഇന്ത്യയുടെ ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകും; ആര്‍ബിഐ ഗവര്‍ണര്‍