പാരമ്പര്യേതര സേവനങ്ങളിലൂടെ 10000 കോടി നേടി ഇന്ത്യാ പോസ്‌റ്റ്‌

By Staff Reporter, Malabar News
India-Post
Ajwa Travels

ന്യൂഡെൽഹി: മാറുന്ന കാലത്തിന്റെ മാറ്റത്തെ ഉൾക്കൊണ്ട് പുതിയ ചരിത്രം സൃഷ്‌ടിക്കുകയാണ് പൊതുമേഖലാ സ്‌ഥാപനമായ ഇന്ത്യാ പോസ്‌റ്റ്. ഇ കൊമേഴ്‌സ്, പേമെന്റ്‌സ് ബാങ്ക്‌സ് തുടങ്ങിയ മൂല്യവര്‍ധിത സേവനങ്ങളിലൂടെ 2018 മുതൽ 2020 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ സ്‌ഥാപനം നേടിയത് 9530 കോടി രൂപയാണ്.

2017-18 വര്‍ഷം 3415.35 കോടി രൂപയും 2018-19ല്‍ 3051.55 കോടി രൂപയും 2019-20ല്‍ 3064 കോടി രൂപയുമാണ് കമ്പനി നേടിയത്. ഈ സാമ്പത്തിക വർഷം ജനുവരി വരെ നേടിയത് 1565 കോടിയാണ്. ഇതോടെ നാല് സാമ്പത്തിക വർഷങ്ങൾ മുഴുവൻ കൂട്ടിയാൽ വരുമാനം 10000 കോടി കടക്കും.

മൂല്യവര്‍ധിത സേവനങ്ങളില്‍ സ്‌പീഡ് പോസ്‌റ്റാണ് ഇന്ത്യ പോസ്‌റ്റിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗം. ആകെ വരുമാനത്തിന്റെ 54 മുതല്‍ 63 ശതമാനം വരെ ഇതിലൂടെയാണ് ലഭിക്കുന്നത്. അതേസമയം ബിസിനസ് പോസ്‌റ്റില്‍ നിന്നുള്ള വരുമാനം 2017-18 ലെ 21.88 ശതമാനത്തില്‍ നിന്ന് 2019-20 ല്‍ 4.39 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഇ കൊമേഴ്‌സ്, ഗ്രീറ്റിംഗ് പോസ്‌റ്റ്, നാഷണല്‍ ബില്‍ മെയ്ല്‍, ഫ്‌ളാറ്റ് റേറ്റ് പാഴ്‌സല്‍, ഓവര്‍ നൈറ്റ് പാഴ്‌സല്‍, ഇ വിപിപി, ഇന്റര്‍നാഷണല്‍ സ്‌പീഡ് പോസ്‌റ്റ്, പരീക്ഷാ/റിക്രൂട്ട്‌മെന്റ് ഫീ, കേബിൾ ടിവി രജിസ്‌ട്രേഷന്‍ ഫീ, സിഎസ്‌സി, ഗോള്‍ഡ് ബോണ്ട് തുടങ്ങിയ റീട്ടെയിൽ സേവനങ്ങളാണ് മറ്റ് വരുമാന മാർഗങ്ങൾ.

ഇത്തരം സേവനങ്ങളിലൂടെ മാത്രം വകുപ്പ് 2020 സാമ്പത്തിക വര്‍ഷം നേടിയത് 768 കോടി രൂപയാണ്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി പേമെന്റ്സ് സംവിധാനം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Read Also: ‘സുധാകരൻ വേണമെന്ന് നിർബന്ധമില്ല; ധർമ്മടത്തെ സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE