ബലസോര്‍: ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഇരട്ടി കരുത്തു പകരുന്ന ആകാശ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായ പരീക്ഷിച്ചു. ഉപരിതലത്തിൽ നിന്ന് വ്യോമാക്രമണ ശ്രമങ്ങളെ തകര്‍ക്കാര്‍ പ്രയോഗിക്കാവുന്ന ഈ മിസൈൽ വ്യോമ മാര്‍ഗമുള്ള വെല്ലുവിളികളെ ശക്‌തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഡിആര്‍ഡിഒ ഒരുക്കിയിരിക്കുന്നത്.
ഒഡീഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിൽ നിന്ന് ഇന്നലെയാണ് ആകാശ്-എൻജി (ന്യൂ ജനറേഷൻ) മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ആകാശ്-എൻജി പുതിയ തലമുറ സർഫെയ്സ്-ടു-എയർ മിസൈലാണ്. വ്യോമാക്രമണ ഭീഷണികളെ നേരിടാൻ ശക്‌തമായ ഒരു സംവിധാനമാണിതെന്ന് ഡിആർഡിഒ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഏറെ കൃത്യതയോടെയാണ് മിസൈൽ പരീക്ഷണം നടന്നത്. നേരത്തെ സജ്ജമാക്കിയ ടാർഗെറ്റിനെ ആകാശ്–എൻജി മിസൈലിന് കൃത്യമായി തടയാൻ കഴിഞ്ഞുവെന്ന് പറഞ്ഞ ഡിആർഡിഒ ദൗത്യത്തിൽ എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർത്തീകരിച്ചുവെന്നും അറിയിച്ചു. കൂടാതെ കമാൻഡ് ആൻഡ് കൺട്രോൾ സിസ്‌റ്റത്തിന്റെ പ്രകടനം, ഓൺബോർഡ് ഏവിയോണിക്‌സ്, മിസൈലിന്റെ എയറോഡൈനാമിക് കോൺഫിഗറേഷൻ എന്നിവ വിജയകരമായി പരീക്ഷിച്ചുവെന്നും റിപ്പോർട്ടുണ്ട്.
Read Also: കേരള ബാങ്കിൽ സംവരണം പരിമിതപ്പെടുത്തി; പിഎസ്‌സി നിയമനം വെട്ടിക്കുറച്ചു