തിരുവനന്തപുരം: കേരള ബാങ്കിലെ പ്രധാന തസ്‌തികകളിലേക്കുള്ള പിഎസ്‌സി നിയമനം വെട്ടിക്കുറച്ചു. സഹകരണം മുഖ്യവിഷയമായി പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കുള്ള അവസരവും കുറച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കുകളിൽ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് നൽകിയിരുന്ന സംവരണവും പരിമിതപ്പെടുത്തി.
ജില്ലാ ബാങ്കുകളിലെ നിയമനത്തിന് മറ്റ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ഉണ്ടായിരുന്നു. ഇത് പ്രാഥമിക സഹകരണ ബാങ്കുകളിലെയും അർബൻ ബാങ്കുകളിലെയും ജീവനക്കാർക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ബ്രാഞ്ച് മാനേജർ തസ്‌തികയിലേക്ക് വരെ ‘സഹകരണം’ പഠിക്കണമെന്ന് നിർബന്ധമായിരുന്നു. എന്നാൽ, ഇപ്പോൾ അത് ക്‌ളാർക്കിന് മാത്രമാക്കി. ഓരോ വർഷവും സഹകരണം പഠിച്ചിറങ്ങുന്ന 4000ത്തോളം വിദ്യാർഥികളുടെ ഏക തൊഴിലവസരം സഹകരണ ബാങ്കുകളിലാണ്. അതാണ് ഇപ്പോൾ കേരള ബാങ്കിൽ ആവശ്യം ഇല്ലാതായിരിക്കുന്നത്.
Also Read: കെഎസ്ആർടിസി ബസുകളിൽ ലൊക്കേഷൻ ട്രാക്കർ; സമയപരിധി നീട്ടി നൽകി