തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ലയന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്‌റ്റിസ് എന്‍ രാജ വിജയരാഘവന്റേതാണ് ഉത്തരവ്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് എതിരെയുള്ള എല്ലാ ഹരജികളും കോടതി തള്ളി.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജിംഗ് കമ്മിറ്റിയും, ബാങ്കിന് കീഴിലുള്ള വിവിധ സഹകരണ സംഘങ്ങളും കമ്മിറ്റികളുമാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്‌ത് കോടതിയെ സമീപിച്ചത്. അതേസമയം ഓര്‍ഡിനന്‍സ് വേഗത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എംപ്ളോയീസ് ഫെഡറേഷനും കോടതിയെ സമീപിച്ചിരുന്നു.
സംസ്‌ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ സംസ്‌ഥാന സഹകരണ ബാങ്കില്‍ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്കിന്റെ രൂപീകരണം. എന്നാല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെതിരായിരുന്നു. 2016ൽ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു കേരള ബാങ്ക്.
Read Also: പി ബാലചന്ദ്രനെക്കുറിച്ച് തയ്യാറാക്കുന്ന ‘ഓർമ്മകളുടെ സമാഹാരത്തിലേക്ക്’ സൃഷ്‌ടികൾ ക്ഷണിക്കുന്നു