പോങ്യാങ്: ഹൈപ്പർ സോണിക് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ. പരീക്ഷണം വിജയകരമായിരുന്നു എന്ന് കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട് ചെയ്യുന്നു.
ബുധനാഴ്‌ചയാണ് ഹൈപ്പർ സോണിക് ഗ്‌ളൈഡിങ് വാർഹെഡും വഹിച്ചുകൊണ്ടുള്ള മിസൈൽ പരീക്ഷണം ഉത്തര കൊറിയ നടത്തിയത്. 700 കിലോ മീറ്റർ അകലെയുള്ള ലക്ഷ്യം മിസൈൽ വിജയകരമായി തകർത്തതായി റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
ആണവായുധങ്ങൾ വഹിക്കാൻ കഴിയുന്നതാണ് പുതിയ മിസൈൽ. ശബ്‌ദത്തിന്റെ അഞ്ചിരട്ടിയായിരിക്കും മിസൈലിന്റെ വേഗത.
അതേസമയം മിസൈൽ പരീക്ഷണത്തിനെതിരെ അമേരിക്ക, ജപ്പാൻ, കാനഡ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തി.
ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം യുഎൻ രക്ഷാ കൗൺസിലിന്റെ തീരുമാനങ്ങളുടെ ലംഘനമാണെന്നും ഇത് അന്താരാഷ്‌ട്ര സമൂഹത്തിന് ഭീഷണിയാണെന്നും അമേരിക്കൻ വക്‌താവ് വ്യക്‌തമാക്കി.
North Korea says its missile test yesterday was of a “hypersonic” weapon and that the missile “precisely hit a set target 700 km away.” pic.twitter.com/jJDvpysw5m
— Jesse Johnson (@jljzen) January 5, 2022
കഴിഞ്ഞ വർഷം സെപ്‌തംബറിൽ ഉത്തര കൊറിയ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണത്തിന്റെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ഉത്തര കൊറിയൻ മാദ്ധ്യമമായ ‘റൊഡോങ് സിൻമൺ’ പുറത്തുവിട്ടിരുന്നു.
Most Read: കോവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം; പുതിയ മാർഗരേഖ