കുവൈറ്റ് സിറ്റി: ജൂണ്‍ ഒന്നു മുതല്‍ കുവൈറ്റില്‍ ഉച്ചസമയത്തെ ജോലികള്‍ക്ക് നിയന്ത്രണം. രാജ്യത്ത് ചൂട് കൂടിയത് കണക്കിലെടുത്ത് നേരിട്ട് വെയിലേല്‍ക്കുന്ന സ്‌ഥലങ്ങളിലെ ജോലികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് പബ്ളിക് അതോരിറ്റി ഫോർ മാന്‍പവര്‍ വ്യക്‌തമാക്കി.
സൂര്യാഘാതം ഉള്‍പ്പടെയുള്ള അപകടങ്ങളില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണമേകാന്‍ ലക്ഷ്യമിട്ടാണ് ജോലി സമയം കുറക്കാതെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് പബ്ളിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്‌ടർ ജനറല്‍ അഹ്‍മദ് അല്‍ മൂസ പറഞ്ഞു.
അതേസമയം നിയന്ത്രണം ആഗസ്‌റ്റ അവസാനം വരെ പ്രാബല്യത്തിൽ ഉണ്ടാകുമെന്നാണ് അറിയിപ്പ്. കൂടാതെ നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അടുത്ത മൂന്ന് മാസം പരിശോധകള്‍ നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡയറക്‌ടർ ജനറല്‍ അറിയിച്ചു.
Read Also: രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായി; സുപ്രീം കോടതി