രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായി; സുപ്രീം കോടതി

By Desk Reporter, Malabar News
pegasus phone leak should be investigated- john brittas
Ajwa Travels

ന്യൂഡെൽഹി: രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകള്‍ നിര്‍വചിക്കാന്‍ സമയമായെന്ന് സുപ്രീം കോടതി. രണ്ട് തെലുഗു ടിവി ചാനലുകള്‍ക്ക് എതിരെ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം തള്ളിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

തെലുഗു ന്യൂസ് ചാനലുകളായ ടിവി 5, എബിഎൻ ആന്ധ്ര ജ്യോതി എന്നീ ചാനലുകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ആന്ധ്രാ പ്രദേശ് ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ വിമത എംപി കനുമുരി രഘുരാമ കൃഷ്‌ണം രാജുവിന്റെ അഭിമുഖം സംപ്രേഷണം ചെയ്‌തതിനാണ് ചാനലുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി.

മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെയും, പാര്‍ട്ടിയുടെയും കടുത്ത വിമര്‍ശകനാണ് രഘുറാം രാജു. സംസ്‌ഥാന സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ച വരുത്തിയെന്നാണ് എംപി ചാനലില്‍ പറഞ്ഞത്.

എന്നാൽ, കോവിഡ് ദുരിതം വിളിച്ചു പറയുന്നവര്‍ക്കെതിരെ കുറ്റം ചുമത്തരുതെന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് സംസ്‌ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്‌ത്‌ ചാനലുകള്‍ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി. ചാനലുകളുടെ വാദം അംഗീകരിച്ച കോടതി, ഇവര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം തള്ളുകയായിരുന്നു.

ചാനലുകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ആന്ധ്രാ പ്രദേശ് സർക്കാർ ചാനലുകളെ നിശബ്‌ദരാക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്യദ്രോഹ കുറ്റത്തിന്റെ അതിരുകൾക്ക് വ്യക്‌തത വരുത്താൻ സമയമായെന്നും ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

Kerala News:  ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരി ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE