കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് രവി പൂജാരിയെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടു. ജൂണ്‍ 8 വരെയാണ് ഇയാളെ കസ്‌റ്റഡിയില്‍ വിട്ടത്. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ള രവി പൂജാരിയെ ഉടൻ കേരളത്തിലെത്തിക്കും.
എറണാകുളം അഡിഷണൽ സിജെഎം കോടതിയുടേതാണ് നടപടി. കൊച്ചി സിറ്റി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് നിലവിൽ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് രവി പൂജാരിയെ കസ്‌റ്റഡിയിൽ വിട്ടു നൽകിയത്. ക്രൈംബ്രാഞ്ച് സംഘം ബംഗളുരുവിലെത്തി ഇയാളെ കസ്‌റ്റഡിയിൽ വാങ്ങും.
2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
വിദേശത്ത് ഒളിവിലായിരുന്ന രവി പൂജാരിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെത്തിച്ച് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ കേരളം അടക്കമുള്ള വിവിധ സംസ്‌ഥാനങ്ങളിൽ കേസുകളുണ്ട്.
Read Also: ഗോവയിൽ എന്തുകൊണ്ട് ബീഫ് നിരോധിക്കുന്നില്ല? ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിയെ വിമർശിച്ച് ശിവസേന