കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ജ്വല്ലറി ജനറൽ മാനേജർ പോലീസിൽ കീഴടങ്ങി. ഉച്ചക്ക് 2 മണിയോടെയാണ് ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്‌പി ഓഫീസിൽ കീഴടങ്ങിയത്. ഫാഷന്‍ ഗോള്‍ഡിന്റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു സൈനുല്‍ ആബിദ്. ഒരുമാസത്തോളമായി ഇയാൾ ഒളിവിലായിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി സൈനുല്‍ ആബിദിനോട് അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടിരുന്നു.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ നവംബർ ഏഴിന് പ്രത്യേക അന്വേഷണ സംഘം കേസിലെ രണ്ടാം പ്രതിയും മുസ്‌ലിം ലീഗ് എംഎൽഎയുമായ എംസി കമറുദ്ദീനെ അറസ്‌റ്റ് ചെയ്‌തിരുന്നു. നവംബർ എട്ടിന് സൈനുൽ ആബിദിനും ജ്വല്ലറി എംഡിയും കേസിലെ ഒന്നാം പ്രതിയുമായ പൂക്കോയ തങ്ങൾ, മകൻ ഹിഷാം എന്നിവർക്കുമെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും അറസ്‌റ്റ് ഒരേ സമയം രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പൂക്കോയ തങ്ങളോട് എസ്‌ഐടി ഓഫീസിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ കമറുദ്ദീന്റെ അറസ്‌റ്റ് രേഖപ്പെടുത്തുമെന്ന അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ താനും അറസ്‌റ്റിലാകുമെന്ന് മനസിലാക്കിയ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോകുകയായിരുന്നു.
Malabar News: നഗരസഭാ കെട്ടിടത്തിന് മുകളില്‍ ‘ജയ് ശ്രീറാം’ ബാനര്‍; ബിജെപിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്