ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിനിടെ കർണാലിൽ ഉണ്ടായ പോലീസ് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. സർവീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. കർണാലിൽ കർഷകർക്ക് നേരെയുണ്ടായ പോലീസ് സംഘർഷത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് സർക്കാർ നീക്കം.
അതേസമയം തന്നെ കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുൻ എസ്‍ഡിഎം ആയുഷ് സിൻഹയോട് അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകുമെന്നും സൂചനകളുണ്ട്. കർണാലിൽ കർഷക പ്രതിഷേധത്തിനിടെ നടന്ന പോലീസ് സംഘർഷത്തിൽ കർഷകനായ സുശീൽ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ രണ്ട് പേർക്ക് ജോലി നൽകുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: ഇരിക്കൂറിൽ നടന്നത് ‘ദൃശ്യം’ മോഡൽ കൊലപാതകം; സിനിമ കണ്ടിട്ടില്ലെന്ന് പ്രതി