തിരുവനന്തപുരം: കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരനെ നിയമിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം. രണ്ടാം തവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി മുരളീധരന്‍ നിയമിതനാകുന്നത്.
എന്നാല്‍ പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചതില്‍ കെ മുരളീധരന്‍ അതൃപ്‌തനാണെന്നും സൂചനയുണ്ട്. യുഡിഎഫ് കണ്‍വീനര്‍ സ്‌ഥാനത്താണ് മുരളീധരന്റെ പേര് നിര്‍ദ്ദേശിച്ചിരുന്നത്.
അതേസമയം കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ ആയതോടെ മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാക്കും. ഡിസിസി അധ്യക്ഷൻമാരുടെ നിയമനം രണ്ടാഴ്‌ചക്കുള്ളില്‍ നടക്കുമെന്നാണ് സൂചന. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കളുമായി കെ സുധാകരന്‍ ഇന്ന് ചര്‍ച്ച നടത്തും.
രണ്ടാഴ്‌ചക്കുള്ളില്‍ ഡിസിസി പ്രസിഡണ്ടുമാരെ പ്രഖ്യാപിക്കണമെന്നാണ് കെപിസിസി നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത്. കെപിസിസി, ഡിസിസി പുനസംഘടന വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്‌തിയാണുള്ളത്. നോമിനികളെ കയറ്റാനുള്ള ശ്രമങ്ങളും ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും നടപടികള്‍ അനിശ്‌ചിതത്വത്തിൽ ആക്കുന്നു. എന്നാൽ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. നിലവിൽ ഓരോ ജില്ലയിലും മൂന്നംഗ പട്ടിക തയ്യാറാക്കിക്കൊണ്ടുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
Most Read: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി