തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരുഭാഗത്ത് അദാനിക്കെതിരെ സമരം നടത്തുകയും മറുഭാഗത്ത് അവർക്കു തന്നെ കൺസൾട്ടൻസിയും നൽകുന്ന മുഖ്യമന്ത്രി കുമ്പിടിയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു. ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും മുഖ്യഗുണഭോക്താവും പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വിമാനത്താവള നടത്തിപ്പിനുള്ള ടെണ്ടറിൽ സംസ്ഥാന സർക്കാർ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നാണ്. സിറിൽ അമർചന്ദ് മംഗൾദാസ് എന്ന സ്ഥാപന ഉടമയുടെ മകൾ അദാനിയുടെ മരുമകളാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുചില ആളുകള്‍ക്കും തട്ടിപ്പുസംഘമായി ബന്ധമുണ്ടെന്നുളള ഇഡിയുടെ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ വന്ന് 36 മണിക്കൂറുകള്‍ പിന്നിട്ടു. എന്നാൽ ഇതുവരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അതേ കുറിച്ച് വിശദീകരിക്കാന്‍ സിപിഎം നേതൃത്വവും തയ്യാറായിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയല്ല ലൈഫ് മിഷന്‍ തട്ടിപ്പിന്റെ ഗുണഭോക്താവല്ലെങ്കില്‍ അന്വേഷണത്തെ നേരിടാന്‍ അദ്ദേഹം തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.