‘കേരളത്തിന് വിനാശകരമായ പണിമുടക്ക്’; സാമ്പത്തിക മേഖല തകര്‍ക്കുമെന്നും കെ സുരേന്ദ്രന്‍

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം നടക്കുന്ന രണ്ട് ദിവസത്തെ പണിമുടക്ക് സംസ്‌ഥാനത്തിന്റെ സാമ്പത്തിക മേഖലയെയാകെ തകര്‍ക്കുമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. ഇത് കേരളത്തിന് വിനാശകരമായ പണിമുടക്കാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

ഇന്ത്യയില്‍ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്ക് കേരളത്തില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുകയാണ്. സംസ്‌ഥാനത്തിന്റെ താൽപര്യം മാനിച്ച് സമരക്കാര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

‘കേന്ദ്രറെയില്‍ മന്ത്രി രാജ്യസഭയില്‍ വ്യക്‌തമായി പറഞ്ഞതോടെ കെ-റെയില്‍ പദ്ധതി നടപ്പാക്കാനാവില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി കഴിഞ്ഞു. റെയില്‍വെ മന്ത്രാലയം നിര്‍ദ്ദിഷ്‌ട സില്‍വര്‍ ലൈന്‍ പദ്ധതിയെ പൂര്‍ണമായും തള്ളികളഞ്ഞിരിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ച് ദുരഭിമാനം വെടിഞ്ഞ് സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രധാനമന്ത്രി അനുമതി നല്‍കുമെന്ന പ്രചരണം സമരത്തെ പൊളിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു. റെയില്‍വെ മന്ത്രിയുടെ മറുപടിയോടെ അത് പൊളിഞ്ഞു വീണു കഴിഞ്ഞു’, സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കല്ലിടുന്നതിന്റെ കാര്യത്തില്‍ സര്‍ക്കാരിന് തന്നെ വ്യക്‌തയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു. റവന്യൂ മന്ത്രിയും കോടിയേരിയും പറയുന്നത് കെ- റെയില്‍ കോര്‍പ്പറേഷനാണ് കല്ലിടുന്നതെന്നാണ്. കെ- റെയില്‍ എംഡി അത് നിഷേധിക്കുന്നു. ജനങ്ങളുടെ ഭൂമിയില്‍ കയറി കല്ലിടാനുള്ള അധികാരം കെ-റെയില്‍ കോര്‍പ്പറേഷന് ആരാണ് കൊടുത്തത്? കല്ലിടുന്നതിന്റെ പേരിലുള്ള തട്ടിക്കൂട്ട് പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, രണ്ട് ദിവസത്തെ പണിമുടക്ക് മുന്നില്‍ക്കണ്ട് സംസ്‌ഥാനത്ത് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ധനമന്ത്രി കെഎന്‍.ബാലഗോപാല്‍ വ്യക്‌തമാക്കി. ഇന്നും ട്രഷറി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കരാറുകാര്‍ക്ക് ബില്ല് മാറുന്നതില്‍ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി അറിയിച്ചു.

Most Read: കനിവ് 108; സേവനം നല്‍കിയത് 5 ലക്ഷത്തിലധികം പേര്‍ക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE