തിരുവനന്തപുരം: നടന്‍ കൃഷ്‌ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ അറസ്‌റ്റ് ചെയ്‌ത സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
‘പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചത്തിന്റെ പേരില്‍ കൃഷ്‌ണകുമാറിനെതിരെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വധ ഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലര്‍ അദ്ദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്‌തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്‌ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാകും’- സുരേന്ദ്രന്‍ പറഞ്ഞു.
ഞായറാഴ്‌ച രാത്രി ഒന്‍പതരയോടെയാണ് കൃഷ്‌ണ കുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കടന്നത്. സംഭവത്തില്‍ ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവിനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. രാത്രി കൃഷ്‌ണ കുമാറിന്റെ വീട്ടില്‍ എത്തിയ യുവാവ് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
Read Also: സ്വപ്‌ന സുരേഷിനെ ഡിസ്‌ചാർജ് ചെയ്യാൻ തീരുമാനം