തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡിന്റെ തീരുമാനം. സ്വപ്‌ന സുരേഷിന്റെ ആരോഗ്യസ്‌ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് സ്വപ്‌നയെ ചികിൽസിച്ച ഡോക്‌ടർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബോർഡിന്റെ വിലയിരുത്തലിലാണ് ഡിസ്‌ചാർജ് ചെയ്യാനുള്ള തീരുമാനം സ്വീകരിച്ചത്.
ഞായറാഴ്‌ചയാണ് സ്വപ്‌നയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആട്ടകുളങ്ങര വനിതാ ജയിലിൽവെച്ച് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നായിരുന്നു ഡോക്‌ടർമാരുടെ വിലയിരുത്തൽ. പിന്നീട് ഒരു ദിവസത്തിന് നിരീക്ഷണത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ന് വൈകുന്നേരം വരെ സ്വപ്‌നയെ ആശുപത്രിയിൽ കിടത്തിയത്.
തുടർന്നാണ് പരിശോധിക്കുന്ന ഡോക്‌ടറുടെ ആവശ്യപ്രകാരം മെഡിക്കൽ ബോർഡ് രൂപീകരിച്ച് തീരുമാനങ്ങൾ എടുത്തത്. ഇനി സ്വപ്‌നയെ ആശുപത്രിയിൽ കിടത്തി ചികിൽസിക്കേണ്ടതില്ല എന്നാണ് ബോർഡ് തീരുമാനം. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സ്വപ്‌നയെ ഡിസ്‌ചാർജ് ചെയ്യാൻ തീരുമാനിച്ചത്.
Read also: പക്ഷിപ്പനി: ആശങ്ക വേണ്ട, മനുഷ്യരിലേക്ക് പടരാന്‍ നിലവില്‍ സാധ്യതയില്ല; കളക്‌ടർ