പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്‌താവന തള്ളി പന്തളം കൊട്ടാരം. കടകംപള്ളിയുടെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമാണെന്നും ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ് ദേവസ്വം മന്ത്രിയല്ലെന്നും പന്തളം കൊട്ടാരം പറഞ്ഞു.
ഖേദപ്രകടനം ആത്‌മാർഥമെങ്കിൽ ഇനി ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഉറപ്പ് തരണമെന്നും അല്ലാതെ ഭക്‌തരെ കബളിപ്പിക്കുന്ന ഇത്തരം വാക്കുകൾ അംഗീകരിക്കില്ലെന്നും കൊട്ടാരം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സുപ്രീം കോടതിയിൽ സത്യവാങ്മൂലം പുതുക്കി നൽകുമെന്ന് ഇടത് പക്ഷമുന്നണി പരസ്യമായി പ്രഖ്യാപിക്കണമെന്നും പന്തളം കൊട്ടാരം പറയുന്നു.
ശബരിമല വിധിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും എല്ലാവരെയും വേദനിപ്പിച്ചുവെന്നും 2018ലെ സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണെന്നുമായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രസ്‌താവന.
Read also: തിരഞ്ഞെടുപ്പ് വിജ്‌ഞാപനം; സംസ്‌ഥാനത്ത് ഇന്ന്, നാമനിർദേശ പത്രിക 19 വരെ നൽകാം