കണ്ണൂർ: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കോവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്‌ടർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.
പൊതുപരിപാടികൾ, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക-മതപരമായ ചടങ്ങുകൾ, മരണം, വിവാഹം എന്നിവക്ക് ഇനിമുതൽ 50 പേരെ മാത്രമേ പങ്കെടുപ്പിക്കാൻ അനുവദിക്കുകയുള്ളൂ. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം കൂടിയതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരുടെ പ്രവേശനം ഇനിമുതൽ കൺട്രോൾ റൂം വഴിയാകുമെന്നും കളക്‌ടർ അറിയിച്ചു.
അതേസമയം, പരിയാരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ നാളെ മുതൽ ഒപി സമയം രാവിലെ എട്ട് മുതൽ 11 വരെയായിരിക്കും. പ്രത്യേക പനി ക്ളിനിക് രണ്ടാം നിലയിൽ പ്രവർത്തിക്കും. കോവിഡ് ഇതര വിഭാഗത്തിലെ അടിയന്തിരമല്ലാത്ത സർജറികൾ തൽക്കാലത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്.
Most Read: ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ പിന്നിട്ടു; ദിലീപ് മറുപടി നൽകുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച്