തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെകെ ദിവാകരനടക്കം മൂന്ന് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബാങ്ക് ഡയറക്‌ടർമാരായ ചക്രംപുളി ജോസ്, നാരായണൻ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റുള്ളവർ.
300 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണക്കാക്കുന്ന കേസിൽ 104 കോടി രൂപയുടെ അഴിമതിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. നാല് പതിറ്റാണ്ടിലേറെയായി സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കരുവന്നൂർ ബാങ്ക് ഭരിക്കുന്നത്. വ്യാപക തട്ടിപ്പുകൾ നടക്കുന്നതായി പത്ത് വർഷം മുൻപ് തന്നെ പരാതികൾ ലഭിച്ചിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.
Also Read: ആരോപണങ്ങളോട് പ്രതികരിച്ചില്ല; സർക്കാരിന് എതിരെ വീണ്ടും ഗവർണർ