ശ്രീനഗര്‍: അഭിഭാഷകന്‍ ബാബര്‍ ഖദ്രിയെ ശ്രീനഗറിലെ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജീവന്‍ ഭീഷണിയുണ്ടെന്ന് ജമ്മു പോലീസില്‍ ട്വീറ്റ് വഴി അറിയിച്ചതിന് പുറകെയാണ് കൊലപാതകം. തീവ്രവാദി ആക്രമണമാണ് അഭിഭാഷകന്റെ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വെടിയുതിര്‍ത്ത ശേഷം അക്രമകാരികള്‍ ഓടി രക്ഷപ്പെട്ടു. അഭിഭാഷകനെ ഉടന്‍ അടുത്തുള്ള എസ്.കെ.ഐ.എം.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ടെലിവിഷന്‍ ചര്‍ച്ചകളിലും, പത്രങ്ങളിലും നിരന്തര സാന്നിധ്യമായിരുന്നു ബാബര്‍ ഖദ്രി. 3 ദിവസം മുന്‍പാണ് ജീവന് ഭീഷണിയുണ്ടെന്ന് ഖദ്രി, ട്വീറ്റ് വഴി പോലീസില്‍ അറിയിച്ചത്. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച്, ഷാ നസീര്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവിനെതിരെ കേസ് എടുക്കണമെന്നും അഭിഭാഷകന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം വ്യാജപ്രചാരണങ്ങള്‍ ജീവന് ഭീഷണിയാകുമെന്ന് അറിയിച്ചാണ്, നടപടി എടുക്കണമെന്ന് അഭിഭാഷകന്‍ പോലീസില്‍ അറിയിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്‌മീരിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊതുപ്രവര്‍ത്തകനാണ് ബാബര്‍ ഖദ്രി. ബൂപിന്ദര്‍ സിങ് എന്നയാളും ബുധനാഴ്‌ച രാത്രി കശ്‌മീരിൽ കൊല്ലപ്പെട്ടിരുന്നു.
Read also: ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രമുഖര്‍