ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രമുഖര്‍

By Syndicated , Malabar News
Umar khalid_Malabar news
Umar Khalid
Ajwa Travels

ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്‌ത ഉമര്‍ ഖാലിദിന് പിന്തുണയുമായി അന്താരാഷ്‌ട്ര കൂട്ടായ്‌മ. എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്‌ധരും ഉള്‍പ്പടെ 200 ലധികം പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപ അന്വേഷണത്തിലൂടെ ഡല്‍ഹി പോലീസ് നടത്തുന്നതെന്ന് സംയുക്ത പ്രസ്‌താവനയില്‍ പറയുന്നു. എഴുത്തുകാരായ സല്‍മാന്‍ റുഷ്‌ദി, അമിതാവ് ഘോഷ്, അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, രാജ്‌മോഹന്‍ ഗാന്ധി, ഭാഷാ പണ്ഡിതന്‍ നോം ചോംസ്‌കി, ചലച്ചിത്ര പ്രവര്‍ത്തകരായ മീര നായര്‍, ചരിത്രകാരന്മാരായ റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയ പ്രമുഖരാണ് പ്രസ്‌താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

മഹാത്മാഗാന്ധിയുടെ പാത അഭിമാനപൂര്‍വം പിന്തുടര്‍ന്ന് ഡോ. ബി.ആര്‍ അംബേദ്‌കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സമാധാനപരവും ഏറ്റവും വലിയ ജനാധിപത്യ അവകാശ പ്രസ്ഥാനവുമാണ് സി എ എ വിരുദ്ധ പ്രസ്ഥാനമെന്നും പ്രസ്‌താവനയില്‍ പറയുന്നു.

ഉമര്‍ ഖാലിദ് ഈ പ്രസ്ഥാനത്തില്‍ സത്യത്തിന്റെ ശക്തമായ ഒരു യുവ ശബ്ദമായി മാറി, ഇന്ത്യയിലുടനീളം ചെറിയ പട്ടണങ്ങളിലും വലിയ നഗരങ്ങളിലും 100 ഓളം യോഗങ്ങളില്‍ സംസാരിച്ചു. ഇന്ത്യയുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; വിശപ്പ്, ദാരിദ്ര്യം, വിവേചനം, ഭയം എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യമെന്ന എല്ലാ യുവ ഇന്ത്യക്കാരുടെയും സ്വപ്‌നത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. പൗരത്വത്തിന്റെ പൂര്‍ണമായ അവകാശവാദം ഉന്നയിച്ചു, പാര്‍ശവത്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി സംസാരിച്ചു. എല്ലാറ്റിനുമുപരിയായി ഉമര്‍ സമാധാനത്തിനായി നിലകൊണ്ടുവെന്നും പ്രസ്‌താവനയില്‍ പറയുന്നു.

Read also: കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE