ഗുവാഹത്തി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദേശീയോദ്യാനമായ കാസിരംഗ ഈ മാസം 21 മുതല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ അടച്ചിട്ട പാര്‍ക്ക് കഴിഞ്ഞ 8 മാസത്തോളമായി സന്ദര്‍ശകരെ കാത്തിരിക്കുകയാണ്.
‘കാസിരംഗ ദേശീയോദ്യാനവും, അതിനോട് ചേര്‍ന്ന ടൈഗര്‍ റിസര്‍വും ഒക്‌ടോബർ 21 മുതല്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുക്കുന്നതാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ചടങ്ങില്‍ പങ്കെടുക്കും’ കാസിരംഗയുടെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു.
ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങള്‍ക്ക് പേരു കേട്ട ഇവിടെ വന്‍ തോതില്‍ സഞ്ചാരികള്‍ എത്തിയിരുന്നു. ആഭ്യന്തര യാത്രക്കാര്‍ക്ക് പുറമേ, വിദേശികളും ഇവിടം സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ കോവിഡ് വന്നതോടെ എല്ലാം താളം തെറ്റുകയായിരുന്നു.
സെപ്റ്റംബറില്‍ പാര്‍ക്കിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആകെ 30,53 ഹെക്‌ടറാക്കി ഉയര്‍ത്താനാണ് തീരുമാനം.
Read Also: ഇന്ത്യയിൽ കോവിഡ് ബാധിതർ 73 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 63,371 രോഗികൾ