കൊടുങ്കാറ്റും ഇടിമിന്നലും; അസമില്‍ മരണസംഖ്യ 20 ആയി

By News Bureau, Malabar News
Representational Image
Ajwa Travels

ഗുവാഹത്തി: അസമില്‍ കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 20 ആയതായി ദുരന്ത നിവാരണ അതോറിറ്റി. മാര്‍ച്ച് അവസാനം മുതല്‍ തന്നെ ശക്‌തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങള്‍.

ഈ മാസം 14 മുതലാണ് അസമിൽ കാറ്റും മിന്നലും ശക്‌തമായത്. സംസ്‌ഥാനത്തെ 22 ജില്ലകളില്‍ 1,410 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 95,239 ജനങ്ങളെ കൊടുങ്കാറ്റും ഇടിമിന്നലും നേരിട്ട് ബാധിച്ചതായാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്.

അതേസമയം വ്യാഴാഴ്‌ച മുതല്‍ തുടരുന്ന കനത്ത മഴയില്‍ അസമിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. മരങ്ങളും ഇലക്‌ട്രിക് പോസ്‌റ്റുകളുമെല്ലാം കൊടുങ്കാറ്റില്‍ തകര്‍ന്നു.

സംസ്‌ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 7378 കെട്ടിടങ്ങളാണ് ആകെ തകര്‍ന്നതെന്നാണ് റിപ്പോര്‍ട്. 1,333 ഹെക്‌ടർ കൃഷിഭൂമി കനത്ത വേനല്‍ മഴയെത്തുടര്‍ന്ന് നശിച്ചതായാണ് വിലയിരുത്തല്‍. നാശനഷ്‌ടങ്ങള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച സര്‍ക്കിള്‍ ലെവല്‍ ടാസ്‌ക് ഫോഴ്‌സ് വിശദമായ കണക്കുകള്‍ വിലയിരുത്തി വരികയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നഷ്‌ടപരിഹാരം നല്‍കുമെന്ന് അസം സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Most Read: ഡെല്‍ഹിയിൽ ടിപിആര്‍ 7.72 ആയി; ആശങ്കയായി കോവിഡ് വ്യാപനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE