കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇന്നും ചോദ്യം ചെയ്യുന്നത്. രവി പൂജാരിയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് കൂടുതൽ അറസ്‌റ്റുണ്ടാകുമെന്നാണ് സൂചന.
കാസർഗോട്ടെ ഗുണ്ടാനേതാവ് ജിയയുടെ നിർദേശ പ്രകാരമാണ് നടി ലീനാ മരിയ പോളിനെ ഭീഷണിപ്പെടുത്തിത് എന്ന് രവി പൂജാരി കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. എന്നാൽ ഈ മൊഴി പൂർണമായി വിശ്വസിക്കാൻ പോലീസ് തയാറായിട്ടില്ല.
കാസർഗോട്ടെയും പെരുമ്പാവൂരിലെയും ഗുണ്ടാ സംഘത്തെ കുറിച്ചാണ് പ്രധാന അന്വേഷണം നടക്കുന്നത്. ജൂൺ 8 വരെയാണ് നിലവിൽ രവി പൂജാരിയുടെ കസ്‌റ്റഡി കാലാവധി. കേസിൽ കൂടുതൽ തെളിവുകൾ കിട്ടാൻ കസ്‌റ്റഡി കാലാവധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്‌ച കോടതിയിൽ അപേക്ഷ നൽകും.
Read also: കുഴൽപ്പണക്കേസ്; കെ സുരേന്ദ്രന്റെ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും