തിരുവനന്തപുരം : സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്‌ത്രീകള്‍ ഉള്‍പ്പടെ നേരിടുന്ന അധിക്ഷേപങ്ങള്‍ തടയാന്‍ നിര്‍ണായക നീക്കവുമായി സംസ്‌ഥാന സര്‍ക്കാര്‍. അധിക്ഷേപങ്ങൾ നിയന്ത്രിക്കാനായി കേരള പോലീസ് ആക്‌ടില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. ഇക്കാര്യത്തില്‍ സംസ്‌ഥാന മന്ത്രി സഭയില്‍ തീരുമാനമായി. സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന അധിക്ഷേപങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ കേരള പോലീസ് ആക്‌ടില്‍ വകുപ്പ് ഇല്ലന്ന ആക്ഷേപം കുറെ നാളുകളായി ഉയര്‍ന്നിരുന്നു.
യൂട്യൂബിലൂടെ സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായരേ കയ്യേറ്റം ചെയ്‌ത കേസ് വലിയ വിവാദം ആയിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്‌റ്റായ ഭാഗ്യലക്ഷ്‍മി, ആക്‌ടീവിസ്‌റ്റുകളായ ശ്രീലക്ഷ്‍മി അറക്കല്‍, ദിയ സന എന്നിവര്‍ ചേര്‍ന്നാണ് വിജയ് പി നായരേ കയ്യേറ്റം ചെയ്‌തത്. പോലീസില്‍ നിരന്തരം പരാതികള്‍ നല്‍കിയിട്ടും യാതൊരു വിധ നടപടികളും സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ കയ്യേറ്റം ചെയ്‌തത്.
യൂട്യൂബ് വീഡിയോയിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ശ്രീലക്ഷ്‍മി അറക്കലാണ് പോലീസില്‍ വിജയ് പി നായര്‍ക്കെതിരെ പരാതി നല്‍കിയത്. പിന്നീട് കയ്യേറ്റം ചെയ്‌തത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ക്ക് ശേഷമാണ് വിജയ് പി നായരേ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഗുരുതര പരാതികള്‍ അയാള്‍ക്കെതിരെ ഉണ്ടായിട്ടും ദുര്‍ബല വകുപ്പുകള്‍ ചുമത്തി കേസെടുത്തത് വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. പിന്നീടാണ് ഐടി ആക്‌ടിലെ 67,67 (എ) എന്നിവ കൂടി ചുമത്തി വിജയ് പി നായര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
Read also : സാലറി കട്ട് തുടരില്ല; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം