കുഞ്ഞ് മുഹമ്മദിനായി കേരളം സ്വരൂപിച്ചത് 46 കോടി; മറ്റ് കുട്ടികൾക്കും സഹായമാകും

By News Desk, Malabar News
Ajwa Travels

കണ്ണൂർ: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന അപൂർവ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിൽസക്കായി കേരളം നൽകിയത് 46.78 കോടി രൂപ. 7.7 ലക്ഷം പേർ ബാങ്കിലൂടെ പണം നൽകി. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിൽസക്ക് ആവശ്യമായ തുക മാറ്റിവെക്കും. അധികം ലഭിച്ച പണം എസ്‌എംഎ ബാധിച്ച മറ്റ് കുട്ടികൾക്ക് ചികിൽസാ സഹായമായി നൽകുമെന്ന് എംഎൽഎ എം വിജിൻ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിൽ ഒന്നായ സോൾജെൻസ്‌മയാണ് എസ്‌എംഎ ബാധിതർക്ക് ആവശ്യം. 18 കോടി രൂപയാണ് ഒറ്റ ഡോസ് മരുന്നിന്റെ വില. ഇതേ രോഗം ബാധിച്ചു തളർന്നുപോയ മുഹമ്മദിന്റെ സഹോദരി അഫ്രയുടെ ശബ്‌ദ സന്ദേശമാണ് കുഞ്ഞു മുഹമ്മദിനു വേണ്ടിയുള്ള സ്‌നേഹപ്രവാഹത്തിനു തുടക്കം കുറിച്ചത്. വെറും 7 ദിവസം കൊണ്ടാണ് മലയാളികൾ 18 കോടി സ്വരൂപിച്ചത്. മരുന്ന് ഇറക്കുമതി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Also Read: ഹണിട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി; നഗ്‌നചിത്രം പകർത്തി ഭീഷണിയും; ഇരയായത് പ്രവാസി വ്യവസായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE