എസ്‌എംഎ; 6 വയസുകാരിക്ക് പുതുജീവൻ, മരുന്ന് സൗജന്യം

By News Desk, Malabar News
Representational Image
Ajwa Travels

തൃശൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്‌എംഎ) ബാധിച്ച് കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ കഴിയുന്ന ആറ് വയസുകാരിക്ക് മരുന്ന് സൗജന്യമായി ലഭിച്ചു. പേശികളുടെ ചലനത്തെ ബാധിക്കുന്ന അപൂർവ രോഗമായ എസ്‌എംഎ ബാധിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്‌ഥയിലായിരുന്നു ഈ കുരുന്ന്. ദിവസവും കഴിക്കേണ്ട 72 ലക്ഷം രൂപയുടെ എവ്‌റിസ്‌ഡി(റിസ്‌ഡിപ്‌ളാം) എന്ന മരുന്നാണ് സൗജന്യമായി ലഭിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രികൾ വഴി ചില കുട്ടികൾക്ക് മുൻപ് സൗജന്യ മരുന്ന് ലഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ മേഖലയിൽ ഇതാദ്യമാണ്. വിദേശ മരുന്നുകമ്പനിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതി പ്രകാരമാണ് മരുന്ന് ഒരു വർഷത്തേക്ക് സൗജന്യമായി ലഭിച്ചത്. ഡോ.മോഹൻദാസ് നായരുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെയും എസ്‌എംഎ ബാധിതരായ കുട്ടികളുടെ മാതാപിതാക്കളുടെ കൂട്ടായ്‌മയായ ക്യുവർ ഫൗണ്ടേഷന്റെയും തുടർച്ചയായ പരിശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മറ്റൊരു കുട്ടിക്ക് കൂടി ഉടൻ സൗജന്യമായി മരുന്ന് കിട്ടുമെന്ന് കരുതുന്നതായി അഡീഷനൽ പ്രൊഫസർ ഡോ.എസ് ഗിരീഷ്, ശിശുരോഗവിഭാഗം മേധാവി ഡോ.വിടി അജിത്കുമാർ എന്നിവർ പറഞ്ഞു.

നേരത്തെ കണ്ണൂര്‍ ജില്ലയില്‍ എസ്‌എംഎ ബാധിച്ച മുഹമ്മദിന് വേണ്ടി കേരളമൊന്നിച്ചത് വലിയ ചർച്ചയായിരുന്നു. മുഹമ്മദിനായി 46.78 കോടി രൂപയാണ് സമാഹരിച്ചത്. 7.77 ലക്ഷം പേരുടെ സഹായത്തിലാണ് തുക ലഭിച്ചത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിൽസക്കുള്ള പണം മാറ്റിവെച്ച ശേഷം ബാക്കിയുള്ള തുക എസ്‌എംഎ ബാധിച്ച മറ്റ് കുട്ടികള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം.

Also Read: കിറ്റിലെ ഏലം നിലവാരം കുറഞ്ഞത്; അഴിമതി ആരോപണവുമായി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE