തിരുവനന്തപുരം: ജോലി ചെയ്‌തിരുന്ന ടുണീഷ്യൻ എണ്ണക്കപ്പലിൽ നിന്നും മലയാളിയെ കാണാതായതായി പരാതി. ആറ്റിങ്ങൽ സ്വദേശിയായ അർജുൻ രവീന്ദ്രനെയാണ് കാണാതായത്. ഈ മാസം 27ആം തീയതി മുതൽ അർജുനെ കാണാതായെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
ടുണീഷ്യയില്‍ നിന്നും യാത്ര തിരിച്ച എംവി എഫിഷ്യന്‍സി എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു അർജുൻ. ഈ മാസം 20ന് ടുണീഷ്യയില്‍ നിന്നും അര്‍ജുന്‍ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ തുടർന്ന് 27ആം തീയതി കമ്പനി അധികൃതര്‍ കപ്പലില്‍ നിന്നും അര്‍ജുനെ കാണാതായെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. സൂപ്പർവൈസർ തന്നെ ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് അർജുൻ രവീന്ദ്രൻ നിരവധി തവണ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പല തവണ ആവശ്യപ്പെട്ടിട്ടും കപ്പൽ കമ്പനി കൃത്യമായ വിവരം നൽകുന്നില്ലെന്നും അർജുൻ രവീന്ദ്രന്റെ ബന്ധുക്കൾ വ്യക്‌തമാക്കുന്നുണ്ട്. അതേസമയം അര്‍ജുന്‍ രവീന്ദ്രനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
Read also: യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല; ഉറപ്പ് നൽകി ശ്രീരാമകൃഷ്‌ണൻ