തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജ മന്ത്രിയാകില്ല. ഇത്തവണത്തെ മന്ത്രിസഭയിൽ പുതുമുഖങ്ങളെ അവതരിപ്പിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കെകെ ശൈലജക്ക് മാത്രമായി ഇളവ് അനുവദിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. കോവിഡ് മഹാമാരി ഉൾപ്പടെയുള്ള പ്രതിസന്ധി ഘട്ടത്തിൽ സംസ്‌ഥാനത്ത് മികച്ച പ്രവർത്തനം കാഴ്‌ച വെച്ച, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ ശൈലജയെ മന്ത്രിസഭയിൽ നിലനിർത്തണമെന്ന ആവശ്യം ആദ്യഘട്ടങ്ങളിൽ പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു.
സംഘടനാ സംവിധാനത്തിൽ എല്ലാവർക്കും തുല്യ നീതിയും, പരിഗണനയും വേണമെന്ന നിലപാടിലാണ് പാർട്ടി ഉറച്ച് നിന്നത്. അതിനാലാണ് അവസാന നിമിഷം മന്ത്രിസഭയിൽ നിന്നും കെകെ ശൈലജയെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇന്ന് ചേര്‍ന്ന 88 അംഗ സിപിഎം സംസ്‌ഥാന കമ്മിറ്റിയോഗത്തിൽ 7 പേർ മാത്രമാണ് കെകെ ശൈലജയെ അനുകൂലിച്ചത്. മറ്റുള്ള നേതാക്കളെല്ലാം കോടിയേരി ബാലകൃഷ്‌ണൻ മുന്നോട്ട് വച്ച പുതുമുഖ പട്ടികയെ പിന്തുണക്കുകയായിരുന്നു.
Read also : കോവിഡ് രണ്ടാം തരംഗം; ഞായറാഴ്‌ച മാത്രം രാജ്യത്ത് മരണപ്പെട്ടത് 50 ഡോക്‌ടർമാർ