പാലക്കാട് : ജില്ലയിൽ നിന്നും പറമ്പിക്കുളത്തേക്കുള്ള ബസ് സർവീസ് നിലച്ചിട്ട് 16 മാസം. കഴിഞ്ഞ വർഷം കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് ഇടയിലാണ് പറമ്പിക്കുളത്തേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തിയത്. ഇതിനൊപ്പം തന്നെ പൊള്ളാച്ചിയിൽ നിന്ന് പറമ്പിക്കുളത്തേക്ക് സർവീസ് നടത്തിയിരുന്ന തമിഴ്‌നാട് സർക്കാർ ബസ് ടോപ്‌സ്‌ലിപ്പിൽ സർവീസ് അവസാനിപ്പിച്ചു.
2 ബസുകളും സർവീസ് നിർത്തിയ സാഹചര്യത്തിൽ ആളുകളുടെ യാത്ര പ്രതിസന്ധിയിലാണ്. നിലവിൽ വനംവകുപ്പിന്റെ വാഹനം ഉപയോഗിച്ച് യാത്ര നടത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ടെങ്കിലും കോളനിക്കാരുടെ സ്വകാര്യ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള യാത്ര സാധ്യമല്ലാത്ത സ്‌ഥിതിയാണ്. സംസ്‌ഥാനാന്തര ബസ് സർവീസുകൾ ആരംഭിച്ചാൽ മാത്രമേ പറമ്പിക്കുളത്തേക്ക് സർവീസ് പുനഃരാരംഭിക്കാൻ സാധിക്കൂ എന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
തമിഴ്‌നാട്ടിൽ നിന്നുള്ള സർവീസ് പറമ്പിക്കുളത്തേക്ക് നീട്ടാനും ഇതേ അനുമതി ആവശ്യമാണ്. അതുവരെ പറമ്പിക്കുളത്തേക്കുള്ള ആളുകളുടെ യാത്ര ദുരിതപൂർണം ആയിരിക്കും. എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സിഎംപി അസിസ്‌റ്റൻഡ് സെക്രട്ടറി സിഎൻ വിജയകൃഷ്‌ണൻ മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയിട്ടുണ്ട്.
Read also : ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി