കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ആഹ്വാനം ചെയ്ത നിരാഹാരസമരത്തിന് വ്യാപാരികളുടെ പിന്തുണ. തിങ്കളാഴ്‌ച കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിന് ഒപ്പം ചേരും. ഇതോടെ ജനവാസമുള്ള മുഴുവൻ ദ്വീപുകളും നാളെ ഹർത്താലിന് സമാനമാകും. ദ്വീപിലെ വിവാദ നിയമങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറമാണ് നിരാഹാര സമരം ആഹ്വാനം ചെയ്‌തിരിക്കുന്നത്.
2010ൽ ചില ദ്വീപുകളിൽ വ്യാപാരികൾ ഹർത്താൽ നടത്തിയിരുന്നു എങ്കിലും മുഴുവൻ ദ്വീപുകളിലും ഒരുമിച്ച് കടകൾ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ചരിത്രത്തിൽ ആദ്യമായാണെന്ന് ദ്വീപ് നിവാസികൾ പറയുന്നു. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള പരസ്യ പ്രതിഷേധങ്ങളുടെ ഭാഗമാണ് നിരാഹാര സമരം.
Read also: കോവിഡ് കിറ്റിൽ കോറോണിലും; പരാതി നൽകി ഐഎംഎ