അങ്കമാലി: രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവിന്റെ വന്‍ ശേഖരം പിടികൂടി. അങ്കമാലിയില്‍ നിന്നാണ് നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും പോലീസും ചേര്‍ന്ന് 104 കിലോ കഞ്ചാവ് പിടികൂടിയത്.
സംഭവത്തില്‍ ഇടുക്കി സ്വദേശികളായ ചന്ദു, അന്‍സാല്‍, നിസാര്‍ എന്നിവരെ കസ്‌റ്റഡിയിലെടുത്തു. ഇതര സംസ്‌ഥാനത്ത് നിന്ന് കഞ്ചാവ് ഇടുക്കിയിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ഉദ്ദേശമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
റൂറല്‍ എസ്‌പി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പുലര്‍ച്ചെ 2.30ഓടെ അങ്കമാലി നഗരത്തില്‍ ലോറി വട്ടം വെച്ച് രണ്ടു കാറുകള്‍ തടഞ്ഞാണ് നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിന്റെയും പോലീസിന്റെയും നീക്കം.
ആലുവ ഡിവൈഎസ്‌പി ജി വേണുവിന്റെ നിര്‍ദേശ പ്രകാരം എസ്എച്ച്ഒ സോണി മത്തായി, അങ്കമാലി പ്രിന്‍സിപ്പല്‍ എസ്ഐ ടിഐ സൂഫി, നര്‍കോട്ടിക് സ്‌ക്വാഡ് ഉദ്യോഗസ്‌ഥരായ നിസാര്‍, ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read Also: ലാൻഡ് ലൈനിൽ നിന്ന് മൊബൈലിലേക്ക് വിളിക്കാൻ ഇനി പൂജ്യം ചേർക്കണം