തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന തൊഴിൽ സമരം പരിഹരിക്കാൻ നിർദ്ദേശവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽജിഎസ് റാങ്ക് പട്ടിക ഒന്നര കൊല്ലം നീട്ടണമെന്നാണ് ഉമ്മൻചാണ്ടി പറയുന്നത്. ദേശീയ ഗെയിംസ് ജേതാക്കൾക്ക് ജോലി നൽകണമെന്ന ആവശ്യവും ഉമ്മൻചാണ്ടി ഉന്നയിച്ചു.
യുഡിഎഫ് കാലത്തെ സ്‌ഥിരനിയമനങ്ങൾ ചട്ടപ്രകാരമാണ്. ഇടതുസർക്കാരിനേക്കാൾ യുഡിഎഫ് സർക്കാരാണ് കൂടുതൽ ജോലി നൽകിയത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നത് അഡ്വയ്സ് മെമ്മോ നൽകിയ കണക്കാണ്. യുഡിഎഫ് പിഎസ്‌സി റാങ്കുകൾ നീട്ടിയത് പണം വാങ്ങിയാണെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്‌ഥാന ആക്റ്റിങ് സെക്രട്ടറി എ വിജയരാഘവനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ലിസ്‌റ്റ് ഇല്ലെങ്കിൽ പഴയത് നീട്ടുക എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ നയമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
Also Read: അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ്