ന്യൂഡെൽഹി : ഇടിമിന്നലേറ്റ് ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്‌ഥാനിലുമായി 68 പേർ മരിച്ചു. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്‌ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ തുടരുന്ന കനത്ത മഴയിലാണ് ഇടിമിന്നലുണ്ടായതും അപകടങ്ങൾ സംഭവിച്ചതും.
ഉത്തർപ്രദേശിലെ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്, ആഗ്ര, വാരാണസി, ഉന്നാവ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. നിരവധി പേർക്ക് ഇവിടെ മിന്നലേറ്റതിനെ തുടർന്ന് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അപകടത്തെ തുടർന്ന് മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നൽകുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
കോട്ട, ധോൽപൂർ, ജയ്‌പൂർ എന്നീ ജില്ലകളിൽ ഉണ്ടായ ഇടിമിന്നലിനെ തുടർന്നാണ് രാജസ്‌ഥാനിൽ 20 പേർ മരണപ്പെട്ടത്. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നുണ്ട്. അവധി ആഘോഷത്തിന്റെ ഭാഗമായി അമീര്‍ കോട്ട സന്ദര്‍ശിക്കാൻ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ടവറിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവർക്ക് ഇടിമിന്നലേറ്റത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്തിനെ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി