കൊൽക്കത്ത: ഇന്നലെ നടന്ന ആക്രമണത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്‌ടർമാർ. 48 മണിക്കൂർ കർശന നിരീക്ഷണത്തിലാണ് അവർ. സംഭവത്തിന് ശേഷം മമതാ ബാനർജിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ഡോക്‌ടർമാർ അറിയിച്ചു. കഴിഞ്ഞ ദിവസം നന്ദിഗ്രാമിൽ പ്രചാരണം നടത്തുന്നതിനിടെയാണ് മമതാ ബാനർജിക്ക് ആക്രമണത്തിൽ പരിക്കേറ്റത്. ഇടതുകാലിനേറ്റ പരിക്ക് ഗൗരവമുള്ളതാണെന്നാണ് വിവരം.
മമതാ ബാനർജിക്കെതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു മടങ്ങവെയാണ് നന്ദിഗ്രാമിൽ വച്ച് മമതാ ബാനർജിക്ക് നേരെ ആക്രമണമുണ്ടായത്. എന്നാൽ സഹതാപം നേടാനാണ് മമതയുടെ ശ്രമമെന്ന് ബിജെപി ആരോപിച്ചു.
Read also: പീഡന പരാതിയിൽ നടപടിയില്ല; നിയമസഭാ സമുച്ചയത്തിന് സമീപം യുവതി ദേഹത്ത് തീകൊളുത്തി