ശ്രീകണ്‌ഠപുരം: 64 കുപ്പി മദ്യവുമായി ശ്രീകണ്‌ഠപുരത്ത് ഒരാൾ അറസ്‌റ്റിൽ. ചെങ്ങളായി ചേരമൂലയിൽ പാലങ്ങാട്ട് യൂസഫ് (62) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. മദ്യക്കുപ്പികൾ ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്ന വഴിയാണ് ഇയാളെ പിടികൂടിയത്. കൂടെ ഉണ്ടായിരുന്ന ചെങ്ങളായി കുണ്ടംകൈയിൽ മണ്ണഞ്ചൽ പുതിയ പുരയിൽ വീട്ടിൽ ഫാറൂഖ് ഓടിരക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
എക്‌സൈസ് പ്രിവന്റിവ് ഓഫീസർ വിവി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഫാറൂഖിന്റെ വീട്ടുപരിസരത്ത് നിന്നും ഒളിപ്പിച്ചുവെച്ച മദ്യവും എക്‌സൈസ് സംഘം കണ്ടെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് മദ്യമൊഴുക്കാനുള്ള ഇവരുടെ പദ്ധതിയാണ് എക്‌സൈസ് സംഘം തകർത്തത്.
ഫാറൂഖിനായി അന്വേഷണം ഊർജ്‌ജിതമാക്കി. നിരവധി കേസുകളിൽ പ്രതിയായ ഫാറൂഖ് ഗൾഫിൽ ജയിലിൽ ആയിരുന്നുവെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഈ അടുത്ത കാലത്താണ് ഇയാൾ നാട്ടിൽ എത്തിയത്.
പ്രിവന്റിവ് ഓഫീസർമാരായ വിവി ഷാജി, കെ സന്തോഷ് കുമാർ, പിവി പ്രകാശൻ, സിഇഒമാരായ എം ഗോവിന്ദൻ, എംവി പ്രദീപൻ, സി പ്രദീപ് കുമാർ, എം രമേശൻ, അഖിൽ ജോസ്, സുജേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Read also: തിരഞ്ഞെടുപ്പിന് ശേഷവും സംഘർഷം; വിവിധ പാർട്ടി പ്രവർത്തകർക്ക് പരിക്ക്