തിരുവനന്തപുരം : മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്കും, തിരിച്ചും സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയിൽവേ ഉത്തരവിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്ന് മുതൽ മാർച്ച് 12ആം തീയതി വരെയായിരിക്കും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.
ടിക്കറ്റ് എടുക്കുന്നതിനായി ആവശ്യമായ രേഖകൾ അധികൃതർക്ക് സമർപ്പിച്ചാൽ മതിയാകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടാതെ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന സംസ്‌ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചതിൽ അദ്ദേഹം നന്ദിയും അറിയിച്ചു.
ഒപ്പം തന്നെ നിർമാണം പൂർത്തിയായ പാലാരിവട്ടം പാലത്തെ കുറിച്ചും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. പാലം ഇതിനോടകം തന്നെ ഭാര പരിശോധന നടത്തി ഗുണമേൻമയും ബലവും ഉറപ്പുവരുത്തി. എട്ട് മാസം കൊണ്ട് നിർമാണം പൂർത്തിയാക്കേണ്ട പാലം പണി അഞ്ചര മാസം കൊണ്ട് പൂര്‍ത്തിയായി. ഇത് സാധ്യമാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിയെയും മേല്‍നോട്ടം വഹിച്ച ഡിഎംആര്‍സിയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
Read also : ചികിൽസക്ക് പണമില്ല; പുഴുവരിച്ച് കിടന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം