മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു

By Trainee Reporter, Malabar News
Representational image
Ajwa Travels

തലശ്ശേരി: സർക്കാരിനെതിരെ സായുധ വിപ്ളവത്തിന് പ്രേരിപ്പിക്കുകയും കേളകം ശാന്തിഗിരി കോളിത്തട്ടിലെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസിൽ കുറ്റാരോപിതനായ മാവോവാദി സൂര്യയെ റിമാൻഡ് ചെയ്‌തു. ആന്ധ്രാപ്രദേശ് സ്വദേശിയായ കമ്പടി ചൈതന്യ എന്ന സൂര്യയെ(25) ജനുവരി 25 വരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്‌.

കഴിഞ്ഞ ദിവസമാണ് പ്രതിയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥർ തലശ്ശേരി കോടതിയിൽ ഹാജരാക്കിയത്. അഡീഷണൽ ജില്ലാ ജഡ്‌ജി എം തുഷാറാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്‌. ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

കഴിഞ്ഞ ഏപ്രിൽ 28നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൂര്യയടക്കം നാലുപേർ സംഘം ചേർന്ന് വീട്ടിൽ തോക്കുമായെത്തി വീട്ടുസാധനങ്ങൾ ആവശ്യപ്പെടുകയും വീട്ടുകാരെ നിരോധിത സംഘടനയിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്‌തുവെന്നാണ് കേസ്. മറ്റൊരു കേസിൽ എറണാകുളത്തായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് തലശ്ശേരിയിൽ എത്തിച്ചത്. രാത്രിയിൽ ടൗൺ പോലീസ് സ്‌റ്റേഷനിൽ പാർപ്പിച്ച ശേഷമാണ് സൂര്യയെ കോടതിയിൽ ഹാജരാക്കിയത്.

Read also: കർഷക പ്രക്ഷോഭം; ഇന്ന് നിർണായക ചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE