‘നായാട്ടിന്’ ഒരുക്കം കൂട്ടി മാര്‍ട്ടിന്‍ പ്രക്കാട്ട്; പ്രതീക്ഷയോടെ ആരാധകര്‍

By Staff Reporter, Malabar News
entertainment image_malabar news
Martin Prakkat
Ajwa Travels

‘ചാര്‍ലി’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം പ്രേക്ഷക മനം കീഴടക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് വീണ്ടും എത്തുന്നു. ‘നായാട്ട്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവുമായാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഇത്തവണ എത്തുന്നത്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായിക.

ജോജു തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം ഒരുക്കുമ്പോള്‍ ഒരുപിടി നല്ല ഗാനങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ്‌ പ്രേക്ഷകര്‍. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Sports News: നാരായണ്‍ ദാസ് ഈസ്റ്റ് ബംഗാളിലേക്ക്  

അനില്‍ നെടുമങ്ങാട്, യമ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇവര്‍ക്ക് പുറമെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചാര്‍ലിയെ പോലെ തന്നെ ‘നായാട്ടും’ വന്‍ വിജയം ആയിത്തീരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കൊടൈക്കനാല്‍, വട്ടവട, മൂന്നാര്‍, കൊട്ടക്കാമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം കഴിഞ്ഞ സിനിമക്ക് ഇനി പതിനഞ്ച് ദിവസത്തെ ഷൂട്ട് കൂടിയാണ് ബാക്കിയുള്ളത്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ഈ മാസം അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE