തിരുവനന്തപുരം: കഴിഞ്ഞ 6 വർഷമായി കേരളത്തിൽ ഇന്ധനനികുതിയിൽ വർധന ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ ഇന്ധനനികുതി കുറയ്‌ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
കൂടാതെ പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്‌താവന ആണെന്നും, കേന്ദ്രം ഇന്ധനനികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണെന്നും അദ്ദേഹം കെഎൻ ബാലഗോപാൽ ആരോപിച്ചു. സംസ്‌ഥാനങ്ങൾ ഇന്ധന വില കുറയ്‌ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകർക്കുന്ന നിലപാടാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി.
ഇന്ധനവില കുറയുന്നതിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സർചാർജും സെസും നിർത്തലാക്കണമെന്നും, കേന്ദ്രത്തിന് പിരിക്കാൻ അവകാശമില്ലാത്ത സ്‌ഥലത്ത് നിന്ന് പോലും നികുതി പിരിക്കുന്ന സ്‌ഥിതിയാണ് നിലവിലെന്നും ധനമന്ത്രി പറഞ്ഞു. കൂടാതെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളെ മാത്രമാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
Read also: എംബിബിഎസ് കൂട്ടത്തോൽവി പഠിക്കാൻ ആരോഗ്യ സർവകലാശാല; കമ്മീഷനെ അയക്കും