കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകളും പവര്‍ ബാങ്കുകളും ചാര്‍ജറുകളും പിടിച്ചെടുത്തു. ശനിയാഴ്‌ച രാത്രി ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് പവര്‍ ബാങ്കുകളും അഞ്ച് മൊബൈല്‍ ചാര്‍ജറുകളും പിടിച്ചെടുത്തത്.
അതേസമയം, പിടിച്ചെടുത്ത മൊബൈലുകളില്‍ സിം കാര്‍ഡുകള്‍ ഇല്ലെന്നാണ് വിവരം. ചില തടവുകാര്‍ മൊബൈല്‍ ഒരിടത്തും സിം കാര്‍ഡ് മറ്റൊരിടത്തുമാണ് സൂക്ഷിക്കാറുള്ളത്. സിം കാര്‍ഡുകള്‍ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ജയിലില്‍ നിന്ന് പുറത്തേക്ക് വ്യാപകമായി കോളുകള്‍ പോകുന്നതായും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുന്നതായും റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധന നടത്തിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.
Read Also: പിണറായിക്കും കെ കരുണാകരനും ഒരേ ശൈലി; കെ മുരളീധരൻ