കോഴിക്കോട് : ജില്ലയിൽ കൂടുതൽ ആളുകളിൽ കോവിഡ് ഡെൽറ്റ വകഭേദം കണ്ടെത്തി. കഴിഞ്ഞ ദിവസം പരിശോധിച്ച 107 സാമ്പിളുകളിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തിയിരുന്നു. വ്യാപനശേഷി കൂടുതലായതിനാൽ തന്നെ ഡെൽറ്റ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിലെ വർധന ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
ആദ്യ ഘട്ടത്തിൽ ജില്ലയിൽ 54 പേരിലാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. ഇതിനെ തുടർന്ന് കൂടുതൽ ആളുകളിൽ പരിശോധന നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി ശേഖരിച്ച 200 സാമ്പിളുകളിൽ 107 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 95 പേർക്കാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. തുടർന്ന് ഇന്ന് മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
10.35 ശതമാനമാണ് ജില്ലയിലെ നിലവിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ബാധിതരായി ജില്ലയിൽ 15,278 പേർ നിലവിൽ ചികിൽസയിൽ കഴിയുന്നുണ്ട്. കൂടാതെ ജില്ലയിലെ ഗർഭിണികൾക്കായി 16ന് കോവിഡ് വാക്‌സിനേഷൻ യജ്‌ഞം നടത്തും. തുടർന്ന് എല്ലാ ബുധനാഴ്‌ചയും ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 3 മണി ഗർഭിണികൾക്ക് മാത്രം വാക്‌സിൻ വിതരണം ചെയ്യുന്നെന്നും അധികൃതർ വ്യക്‌തമാക്കി.
Read also : ആരാധനാലയങ്ങളിൽ കൂടുതൽ ഇളവ് വേണം; പ്രതിഷേധം ശക്‌തമാക്കാൻ സമസ്‌ത