കൊച്ചി: നായരമ്പലത്ത് അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ ആത്‌മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. അയൽവാസി ദിലീപിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാൾ സിന്ധുവിനെ നിരന്തരം ശല്യം ചെയ്‌തിരുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഞാറക്കല്‍ പോലീസിന്റെ നടപടി. മരണത്തിന് മുമ്പ് സിന്ധു ദിലീപിന്റെ പേര് പറയുന്ന ശബ്‌ദരേഖ ബന്ധുക്കൾ പോലീസിന് കൈമാറിയിരുന്നു.
ഇന്നലെ രാവിലെയാണ് സിന്ധുവിനെയും മകനെയും ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് രാത്രിയോടെ മകൻ അതുലും മരണത്തിന് കീഴടങ്ങി. അതുലിന് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. രാത്രിയോടെ അതുലിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു.
Read also: മദ്യ ലഹരിയിൽ ക്ളാസ് മുറിയിൽ നൃത്തം; അഞ്ച് വിദ്യാർഥികളെ പുറത്താക്കി