മലപ്പുറം: അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ് പ്രവർത്തകർ മലപ്പുറം കളക്‌റ്ററേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. സംഘർഷത്തിൽ 7 എംഎസ്‌എഫ് പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു.
ചിതറിയോടിയ എംഎസ്എഫ് പ്രവർത്തകർ സമീപത്തെ സിപിഎമ്മിന്റെ കർഷക സമര ഐക്യദാർഢ്യ വേദിയിലേക്ക് കയറാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിന് വഴിവെച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് വിപി സാനു പ്രസംഗിക്കുമ്പോഴാണ് സംഭവം നടന്നത്. തുടർന്ന് പോലീസ് വീണ്ടും ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ മാതൃഭൂമി ദിനപത്രം ചീഫ് ഫോട്ടോഗ്രാഫർ കെബി സതീഷ് കുമാറിന് തലക്ക് പരിക്കേറ്റു.
വിപി സാനുവിന് നേരെ കല്ലേറുണ്ടായെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. എന്നാൽ, മുസ്‌ലിം ലീഗ് സിപിഎമ്മിന്റെ ആരോപണം തള്ളി.
Also Read: കൂടത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി